Posts

Showing posts from February, 2018

Film review 3 - CAPTAIN

Image
ഫൈനലിനിറങ്ങുന്നതിനു തൊട്ടു മുന്നേ ക്യാപ്റ്റന് മുഖ്യമന്ത്രിയുടെ ഫോൺ. 'പത്തൊൻപത് വർഷങ്ങൾക്കു ശേഷം കപ്പ് കിട്ടിയതിന്റെ ആഘോഷം പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധിയാണ്. ആ ഉത്തരവ് ഒപ്പിട്ടിട്ടാണ് ഞാൻ ഇന്ന് ഓഫിസിൽ നിന്നും ഇറങ്ങിയിരിക്കുന്നത് '. Visionary leader ക്യാപ്റ്റനുള്ളിലെ fire ഒന്നു ആളിക്കത്തിക്കുന്നു. ക്യാപ്റ്റൻ ആ fire ടീമിനു പകരുന്നു. കപ്പ് കേരളത്തിലേക്ക്.  1992 സന്തോഷ് ട്രോഫി ക്യാപ്റ്റനിൽ ക ാണുമ്പോൾ ഒത്തിരി സുഖകരമായ ഓർമ്മകൾ വരും. റേഡിയോയിലെ കമൻററി, ഗാലറിയിലിരുന്നു കളി കാണുന്ന ആവേശം, കൂട്ടുകാരൊന്നിച്ചിരുന്ന് ടി വി യിലെ കളി കാണൽ, ഗ്രയിൻസ്, ചാനൽ ക്ലിയർ ആക്കാൻ വീടിനു മുകളിൽ കേറി ആന്റിന തിരിക്കൽ, ഇടങ്ങക്കുള്ള കറന്റ് പോക്ക്, KSEB office ലേക്കുള്ള ഫോൺ വിളി, ചീത്ത പറച്ചിൽ, അവസാനം കളി ജയിക്കുമ്പോഴുള്ള ആഹ്ളാദം. സിനിമയിൽ ഒത്തിരി ഇഷ്ടമായ ഒരു ഭാഗം ! കുട്ടിക്കാലം മുതൽ ഫുഡ്ബോൾ ഒരു വികാരമായി, തീയായി മനസിൽ കൊണ്ടു നടക്കുന്ന VP സത്യന്റെ കഥ പറയുന്ന Captain - the story unsung hero പേരുപോലെ തന്നെ അറിയാതെ പോയ സത്യനെ കാട്ടിത്തരുന്നു. സിനിമ കഴിയുമ്പോൾ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ്മയായി സത്യേട്ട...

നമുക്കിടയിൽ

മതിലുകൾ അതുണ്ടായിരുന്നു എന്നും നമുക്കിടയിൽ മതിലുകൾക്കും മീതെ ഞാൻ വളർന്നത് നിന്നെ കാണാൻ വേണ്ടി കൂടിയായിരുന്നു. നിന്റെ കാഴ്ചയിൽ ഞാനൊന്നു പെടുവാൻ മടിയായിരുന്നു. വീണ്ടും വളർന്നത് ഉയരത്തിലെവിടെങ്കിലും നിന്നെയൊന്ന് സ്പർശിക്കാനാവുമെന്ന് കരുതിയാണ് എന്നെങ്കിലുമൊരിക്കൽ മുഖത്തോട് മുഖം ചേർത്തുവച്ച് എനിക്കു പറയണം നിന്നോട് ഇക്കാലമത്രയും എന്നിൽ ജ്വലിച്ചിരുന്നത് നിന്നോടുള്ള പ്രണയമായിരുന്നെന്ന്! -- LekhaDas--

Film Review 2: Aami ആമി

Image
കമൽ മാധവിക്കുട്ടിയുടെ കഥ സിനിമയെടുക്കാൻ തീരുമാനിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ ഞാനും ഒരു തീരുമാനം എടുത്തിരുന്നു. ഈ സിനിമ കാണുമെന്ന്. പറ്റുമെങ്കിൽ റിലീസിങ് ദിവസം തന്നെ. മറ്റുള്ളവരുടെ അഭിപ്രായങ്ങളൊന്നും കേൾക്കാതെ, മുൻവിധികളില്ലാതെ ആമിക്കാപ്പം സഞ്ചരിക്കാൻ. അതെന്തായാലും സാധിച്ചു. കമലയെ പോലുള്ള ഒരു സങ്കീർണ്ണവ്യക്തിത്വം ഒരു ബയോപികിലൊതുക്കുക അത്ര എളുപ്പമല്ലന്നു മനസ്സിലാക്കി അമിത പ്രതീക്ഷകളില്ലാതെ നിഷ്പക്ഷമായി തന്നെയാണ് പടം കണ്ടത്. മാധവിക്കുട്ടിയുടെയും കമലാദാസിന്റെയും എഴുത്തിലൂടെയും, അവരുടെ പ്രസംഗങ്ങളിലൂടെയും ഇന്റർവ്യൂകളിലൂടെയും, അവരെ കുറിച്ചുള്ള വാർത്തകളിലൂടെയും മറ്റും മനസ്സിൽ പതിഞ്ഞ ആമിയുടെ രൂപം തന്നെയാണ് കമൽ വരച്ചുകാട്ടാൻ ശ്രമിച്ചിരിക്കുന്നത്. മുംബൈയിലെ ഹോളിക്രോസ് ആശുപത്രിയിൽ കിടക്കുന്ന സമയത്ത് 'എന്റെ കഥ' എഴുതാൻ തുടങ്ങുന്നിടത്തു വച്ചാണ് പടം തുടങ്ങുന്നത്. അവിടെ നിന്നും നീർമാതള ചുവട്ടിൽ തളിർക്കുന്ന ബാല്യവും പൂക്കുന്ന കൗമാരവും, കൽക്കത്ത ജീവിതവും, പതിനഞ്ചാം വയസ്സിലെ കല്യാണവും, പിന്നെ ദാസേട്ടനുമൊത്തുള്ള മുംബൈ, കൽക്കത്ത, തിരുവനന്തപുരം കാലഘട്ടവും പിന്നെ തനിച്ചുള്ള കൊച്ചി ജിവിതവും, മത...

പൊട്ടു വരക്കുന്ന പെൺകുട്ടി

ഒരു പൊട്ടു വരച്ചുകൊണ്ടായിരുന്നു അന്നവൾ അവനെ കാണാൻ പോയത്. വളഞ്ഞ കുറേ വരകൾ ചേർത്തു വച്ചൊരു രൂപം! പൊട്ട് അവൻ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ അവൾ അവനോടു ചോദിച്ചു, 'ഇത് കണ്ടിട്ടെന്തു തോന്നുന്നു '? അവൻ പറഞ്ഞു 'യൂറോപ്യൻ ക്ലോസറ്റിലിരിക്കുന്ന യുവാവ്'. അവൾക്ക്  ചിരിയാണ് വന്നത്. അടുത്ത ദിവസം, രണ്ടു വളഞ്ഞവരകൾ ചേർത്തു വച്ചൊരു പൊട്ടാണ് അവൾ വരച്ചത് അവനോടവൾ ചോദിച്ചു 'ഇതു കണ്ടിട്ടെന്തു തോന്നുന്നു?' അവൻ പറഞ്ഞു 'ഇണ ചേരുന്ന രണ്ടു തോട്ടപുഴുക്കൾ' തോട്ട പുഴു പ്രയോഗം അവളെ ഇത്തിരി ചൊടിപ്പിച്ചു. അവൻ അത് മാറ്റി വായിച്ചു. 'നെഞ്ചോട് ചേർന്നു നിൽക്കുന്ന മിഥുനങ്ങൾ' അതവൾക്ക് തൃപ്തിയേകി. അടുത്ത ദിവസം അവൾ വരച്ചത് നേർ വരകളും വളഞ്ഞ വരകളും ചേർന്നൊരു പൊട്ട്. അവൾ ചോദിക്കാതെ തന്നെ അവൻ പറഞ്ഞു 'ഗിറ്റാർ' 'ഗിറ്റാറോ?' ഫോൺ കാമറയിലൂടെ പൊട്ടിലേക്ക് നോക്കിയവൾ ചോദിച്ചു. ഒന്നു കൂടി പൊട്ടിലേക്ക് നോക്കി അവൻ പറഞ്ഞു 'ധ്യാനത്തിലിരിക്കുന്ന ബുദ്ധൻ! പുറം തിരിഞ്ഞ് ധ്യാനത്തിലിരിക്കന്ന ബുദ്ധൻ' അവൾ മന്ദഹസിച്ചു കൊണ്ട് ഒരു നിമിഷം കണ്ണടച്ചു. അടുത്ത ...