Posts

Showing posts from March, 2018

എൻറ മുഖമെഴുത്ത്

"'മുഖമാണല്ലേ ഡെയ്ലി പ്രാക്ടിസിനുള്ള കാൻവാസ് ?" ഒരു നാലഞ്ഞു വർഷം മുൻപ് അകാദമിയുടെ ഒരു പെയിന്റിങ്ങ് ക്യാംപിൽ പങ്കെടുക്കവെ രണ്ടാം ദിവസം രാവിലെ ഒരുങ്ങി കൊണ്ടിരുന്ന എന്നോട് ഒരു സീനിയർ ആർട്ടിസ്റ്റ് ചോദിച്ചതാണ്. ആക്കിയതാണോ എന്ന് ആദ്യം തോന്നിയെങ്കിലും  അതിലിത്തിരി കാര്യമുണ്ടന്ന് പിന്നെ  മനസ്സിലായി.  എന്നു കരുതി വല്യ മേക്കപ്പ് ഒന്നുമല്ലാട്ടോ. കാൻവാസ് തയാറാക്കാൻ ചെറുതായി ഫേസ്ക്രീം. ലേശം പൗഡർ. ആദ്യം നൈസ് ആയി പുരികം വരക്കും.  രോമം കുറവായതുകൊണ്ട് പുരികം പറിച്ചു ഷേപ്പ് ആകാറില്ല. പകരം  സ്വന്തം കരവിരുത് തന്നെ. പിന്നെ കണ്ണ്. മുകളിൽ ഐലനർ എഴുതുന്നതായിരുന്നു പണ്ട് ശിലം. പിന്നീടത് കൺമഷിയും ഇപ്പോൾ സുറുമയും ആയി നിൽക്കുന്നു. സുറുമയെഴുതിയെഴുതി കണ്ണുകളോട് എനിക്കു തന്നെ പ്രണയം വന്നു തുടങ്ങി. ഇപ്പോൾ രണ്ടു നേരവും കുളി കഴിഞ്ഞ് സുറുമയെഴുത്ത് ഒരു പതിവായി. " സുറുമയെഴുതിയ മിഴികളേ എന്ന് സ്വന്തം കണ്ണുകളെ നോക്കി പാടുമ്പോൾ കിട്ടുന്ന ഒരു ഫിലുണ്ടല്ലോ അത് അനുഭവിച്ചറിയണം! പൊട്ടു വരക്കുന്നതിന്റെ സാധ്യതകൾ ഞാൻ ഇതുവരെ പഠിച്ചു കഴിഞ്ഞിട്ടില്ല എന്നു വേണം പറയാൻ. ഐലനർ കൊണ്ടും പല നിറത്തിലുള്ള ചാന്തുപൊട്...

പരീക്ഷയും ഗണപതിയും പിന്നെ ഞാനും

ഇടപ്പള്ളി കൊട്ടാരം ഗണപതിയുമായുള്ള അടുപ്പം തുടങ്ങിയിട്ട് വർഷം കുറേയായി. കൃത്യമായി പറഞ്ഞാൽ B.Sc പഠനകാലത്ത്. പഠനത്തിൽ താല്പര്യക്കുറവും ഒപ്പം മാർക്കു കുറവും ഒക്കെയായി നടന്ന കാലം. അപ്പോൾ തിരുവല്ലയിലുള്ള ഒരു സ്വാമിയാണ് കൊട്ടാരം ഗണപതിയെ സജസ്റ്റ് ചെയ്തത്. അങ്ങനെ വഴിയൊക്കെ ചോദിച്ചു ചോദിച്ചു കണ്ടു പിടിച്ച് എത്തപ്പെട്ടതാണവിടെ. അന്ന് അവിടെ ആളുകൾ അധികം വന്നു തുടങ്ങിട്ടില്ല. വീടിന്റെ രണ്ടു കിലോമീറ്റർ അപ്പുറത്തിരുന്ന അദ്ദേഹത്തിന്റെ അടുത്തെത്താൻ തിരുവല്ലയിലുള്ള സ്വാമി പറയേണ്ടി വന്നു. പരീക്ഷക്കു മുന്നേ അവിടെ പോയി ഒരു തേങ്ങ ഉടച്ച് കാര്യം പറഞ്ഞിട്ടു പോന്നാൽ ബാക്കി പുള്ളി നോക്കിക്കോളും. പിന്നെ കൊതി നോന്നുമ്പോ ഇടക്ക് അപ്പം, അട ഒക്കെ വഴിപാടും. സത്യം പറഞ്ഞാൽ അദ്ദേഹത്തോട് കൂട്ട് കൂടി തുടങ്ങീതിൽ പിന്നെ ശയന പ്രദിക്ഷണം ഒന്നും നേരേണ്ടി വന്നിട്ടില്ല. ശയനപ്രദക്ഷിണം ആദ്യായി (അവസാനമായും) നേരുന്നത് സെക്കന്റ് ഇയർ ബി. എസ്സി സി നഴ്സിങ്ങ് എക്സാം കഴിഞ്ഞപ്പോഴാണ്. പ്രത്യേകിച്ചും കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ്ങ്. അതു വരെ കേൾക്കാത്ത പലതും ചോദ്യ പേപ്പറിലുണ്ടായിരുന്നു. എന്തായാലും പ്രശ്നമായത് റിസൾറ്റ് വന്നപ്പോഴാണ്. ജയിച്ചു. ...

ഒരു ചുംബന കവിത

ഒന്ന് ചുംബിക്കണം എനിക്ക്. നിനക്കായ്  എൻ ചുണ്ടിൽ വന്നു നിറഞ്ഞ ചുംബനങ്ങളൊക്കെയും തന്നു തീർക്കണം എനിക്ക്. ഉമ്മകൾ നിറഞ്ഞു നിറഞ്ഞ് നിറഞ്ഞ് ചുണ്ടുകൾക്ക് ഭാരം കൂടുതലാണിപ്പോൾ! ഭാരം താങ്ങാനാവാതെ അസ്വസ്ഥതയും! ചിലപ്പോൾ വേദനയും! അതു മാറാൻ ഞാനിപ്പോ ചെയ്യുന്നതെന്തെന്നറിയോ നിനക്ക്? അവയൊക്കെ വായുവിൽ പകരുകയാണ്. പകരുന്നതിനനുസരിച്ച് കൂടുതൽ കൂടുതൽ നിറയുന്നുമുണ്ട്. അതു കൊണ്ട്, വേദന മാറാനെങ്കിലും എനിക്ക് നിരന്തരം വായുവിലേക്ക്  ഉമ്മകൾ പകരേണ്ടി വരുന്നു. കാറ്റിനൊപ്പം അവയൊക്കെയും നിന്നെ തേടി വരും. കിലോമീറ്ററുകൾ താണ്ടി, സ്വയം വഴി കണ്ടു പിടിച്ച്, പകൽ വെളിച്ചത്തിലും ഇരുളിൻ മറവിലും നിന്നിലേക്കെത്തി കൊണ്ടേയിരിക്കും. നീ ഉറങ്ങുമ്പോഴും, ഉണർന്ന് മടി പിടിച്ചു കിടക്കുമ്പോഴും, കുളിക്കുമ്പോഴും, കഴിക്കുമ്പോഴും, പണിയെടുക്കുമ്പോഴും, കളിക്കുമ്പോഴും, കൂട്ടു കൂടുമ്പോഴും, യാത്ര ചെയ്യുമ്പോഴും വെറുതേ നടക്കുമ്പോഴും... കൂടുതൽ പറയുന്നതെന്തിന് ഓരോരോ നിമിഷങ്ങളിലും നിരവധി ഉമ്മകൾ നിന്നിൽ വന്നു ചേർന്നു കൊണ്ടേയിരിക്കും. ഇതൊന്നും നീ അറിയുന്നു പോലുമുണ്ടാവില്ല. എപ്പോഴെങ്കിലുമൊക്കെ നിനക്കെന്നെ പെട്ട...

അതുകൊണ്ട് മാത്രം,

നെഞ്ചോട് ചേർന്ന് കണ്ണുകളടച്ച് നിൻറ്റെ ഹൃദയതാളത്തിനു കാതോർത്തിരിക്കുമ്പോൾ, ഞാൻ നിന്നോട് സംവദിക്കുന്നതത്രയും മൗനത്തിന്റ്റെ  ഭാഷയിലാവും. വാക്കുകളിലാക്കാൻ ഞാനിതുവരെ പരാജയപ്പെട്ടിരുന്ന വിചാരങ്ങളത്രയും അപ്പോൾ നിന്റെ മനസിൽ ആകും പരസ്പരം കൊരുത്ത മനസ്സുമായ്, നമ്മളൊന്നിച്ച് സഞ്ചരിക്കുമ്പോൾ നീ എന്റെ ആഴങ്ങൾ അറിയുകയാവും ഇതുവരെ ഞാൻ പോലും കടന്നു ചെല്ലാതിരുന്ന ഉള്ളറകളിൽ നമ്മളൊന്നിച്ചു കയറിയിറങ്ങുമ്പോൾ ഞാൻ കൂടുതൽ അസ്വസ്ഥമായിട്ടുണ്ടാവും. എനിക്കിതുവരെ അറിയാത്ത എന്നെ ഞാൻ ഒളിച്ചു വച്ചിരിക്കുന്ന, നോക്കാൻ മടിക്കുന്ന എന്നെയാവും നീയപ്പോൾ കാട്ടി തരിക. ആ ഉള്ളറകളുടെ ആഴവും പരപ്പും വായിച്ചെടുക്കുന്ന തിരക്കിൽ നീയിരിക്കുമ്പോൾ ഞാൻ നിന്റെ നെഞ്ചു തുരക്കുകയാകും നീ പോലുമറിയാതെ. തുരന്ന നെഞ്ചിലൂടെ അകത്ത് കയറി നിൻറ്റെ ഹൃദയത്തിൽ ഒരു ഒളിത്താവളം കണ്ടെത്തിയിരിക്കും അപ്പോൾ ഞാൻ. എന്നിട്ടാ നെഞ്ചിലെ വിടവ് ചേർത്തു തുന്നി, ചുംബനത്താൽ ആ മുറിപ്പാടുണക്കി പുത്തേക്കുള്ള വഴിയും അടച്ചിരിക്കും ഞാൻ നീ പോലുമറിയാതെ. നിന്നിൽ നിന്നും പുറത്തിറങ്ങാതെ നിനക്കുള്ളിൽ സുഖിച്ചങ്ങിരിക്കെ, എന്നിൽ നീ നിറഞ്ഞിട്ടുണ...